Sunday, August 5, 2012


ഒരു നഷ്ടസ്വപ്നത്തിന്റെ 

ഓര്‍‌മ്മയ്ക്ക്....


എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.

                                                                              മുഹമ്മദ് സാദിഖ്




എന്നും പതിവുള്ളതെങ്കിലും
ഇന്നത്തെ സംഗമം വിരഹത്തിന്റേതാകുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല
പതിവ് പൊലെ
ഞങ്ങൾ കണ്ണും കണ്ണും നൊക്കിയിരുന്നു
ഏറെ നേരം,
ഒന്നും മിണ്ടിയില്ലെങ്കിലും
ആ മൌനം വാചാലമായിരുന്നു.

എന്റെ തലയിലെ ഒന്നുരണ്ട്
വെള്ളിനൂലുകൾ നോക്കി അവൾ
മെല്ലെ മന്ത്രിച്ചുവൊ..?
“തല മുഴുവൻ നരച്ചു ഇപ്പൊഴും
ചെറുപ്പമെന്നാ ഭാവം”
മറുപടിയായ് ഞാനും ഒന്നു പുഞ്ചിരിച്ചു.
അതു പറയാൻ മറ്റാരെക്കാളും
അവൾക്കാണല്ലോ അർഹത
എന്റെ സ്വപ്നങ്ങൾ, ആശകൾ,
മോഹങ്ങൾ, മോഹഭംഗങ്ങൾ
എല്ലാം, എല്ലാം തുറക്കുന്നത്
അവൾക്ക് മുന്നിൽ മാത്രമായിരുന്നു.
എല്ലാ രഹസ്യങ്ങളും അറിയുന്നവൾ !.
കുറേ നല്ല വശങ്ങൾ ഏറ്റ് പറഞ്ഞ്
സുഹൃത്തുക്കൾ എന്നെ സുഖിപ്പിക്കുമ്പോൾ
എന്റെ പോരായ്മകൾ തുറന്നു പറയുന്നത്
അവൾ മാത്രമായിരുന്നല്ലൊ.

ഈ മനസ്സിലേക്ക് ഇടയ്ക്കിടെ വിരുന്നു വരുന്ന
ഒരു അജ്ഞാത സുന്ദരിയെക്കുറിച്ച്
അവളോട് പറയുമ്പോൾ ഒരു കള്ളച്ചിരി
എന്റെ മുഖത്ത് മിന്നിമറഞ്ഞിരുന്നൊ..?
തെറ്റെന്നറിഞ്ഞിട്ടും
എന്നെ കുറ്റപ്പെടുത്താതെ അവൾ
അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.
എല്ലാം ശരി മാത്രമെന്നവൾ
നിശബ്ദമായി എന്നൊട് മന്ത്രിച്ചു

ഒരുപാട് സ്നേഹത്തോടെ
മെല്ലെ കുറച്ചു അടുത്ത് ചെന്ന്
അവളെയെടുത്ത് ഈ നെഞ്ചോട്
ചേർത്ത് ഒരു സ്നേഹസമ്മാനം നൽകാൻ
ചുണ്ടോടടുപ്പിയ്ക്കുമ്പോഴായിരുന്നു !!
ഒരു ചെറിയ കൈപ്പിഴ !!

തകർന്ന മനസോടെ
അതിലെറെ ദുഖത്തോടെ,
പൊട്ടിത്തകർന്നു നിലത്തു കിടക്കുന്ന
അവളെ ഒന്നു നൊക്കുമ്പോഴും
അവൾ പതിവുപോലെ എന്നെ നോക്കി
പുഞ്ചിരിക്കുകയായിരുന്നു.

അവസാനം,
തുത്തുവാരി വേസ്റ്റ് ബോക്സിലിട്ടിട്ട്
അൻപത് റിയാലു കൊടുത്ത്
അതിലും നല്ലൊരു കണ്ണാടി വാങ്ങി
ഞാനെന്റെ മുറിയിൽ തുക്കി.

MHSS MOONNIYUR


ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍

മൂന്നിയൂര് സ്കൂലേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍


                                        മുഹമ്മദ് സാദിഖ്
                                        Mob: 9995063823

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍a

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍

മൂന്നിയൂ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍a

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍

മൂന്നിയൂ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍a

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍


വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍a

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍a

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍

മൂന്നിയൂ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍


                               വിദ്യാലയമേ...
                            MHSS MOONNIYUR


മനസ്സില്‍ തെളിയുമന്തകാരത്തിന്‍
മറനീക്കിയെത്തും വെളിച്ചമേ, സ്നേഹമേ!
മറവിതന്‍ കാട്ടില്‍ പെടാതെ എന്നുടെ
മൗന ഗീതങ്ങള്‍ തന്‍ അലകളായ് മാറിയ
സരസ്വതീ ക്ഷേത്രമേ, വിദ്യാലയമേ !

അറിവിന്റെ ആദ്യകിരണമെന്നെ 

ചുംബിച്ചതും നിന്നിടം
ഒരിക്കലും മറക്കാത്ത സൗഹൃദം തന്നിടം
പൊട്ടിച്ചിരിച്ചും പരിഭവിച്ചും ഞാന്‍
ഒട്ടേറേ നാളുകള്‍ വിദ്യ നേടിയൊരിടം
കഥകളും ചിരിയും കളിയും തമാശയും
കഥയാക്കി മാറ്റിക്കടന്നു പോയ് കാലവും
അവിടുത്തെ വായുവും ചരല്‍മണ്ണും പാടവും
അവിടുത്തെ പൂമര ചില്ലകളൊക്കെയും
അവിടുത്തെ പ്രാര്‍ത്ഥനാലയവും
പിന്നെ അറിവു പകര്‍ന്നൊരെന്‍
ഗുരുനാഥരേയും

ഇന്നു ഞാനോതീടട്ടെ യാത്രാമൊഴി
നന്ദിയെന്‍ അകക്കണ്ണു തുറപ്പിച്ചൊരെന്‍
സരസ്വതീ ക്ഷേത്രമേ
വരണം നിന്നരികില്‍ ഒരിക്കല്‍ കൂടി
വരും തലമുറകള്‍ക്കെന്‍ അറിവു
പകര്‍ന്നു നല്‍കാന്‍

                 
                                                                മുഹമ്മദ് സാദിഖ്

                                        MHSS MOONNIYOUR


എന്നെ അക്ഷരം പഠിപ്പിച്ച എന്‍റെ വിദ്യാലയമേ നിനക്ക് വന്ദനം .കാലത്തിന്‍റെ ഒഴുക്കില്‍ ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതം. കൂട്ടുകാരോടൊപ്പം ഈ തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം .എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും, ഈ തിരുമുറ്റത്ത് പന്ത് കളിച്ചതും കക്ക്കളി,ഒച്ചോളി ,കോട്ടികളി,സൈവര്‍ ....അങ്ങിനെ എന്തെല്ലാം കളികളായിരുന്നു..... വല്ലാത്തൊരുകാലം. കൂട്ടുകാരന്‍മാര്‍ , കൂട്ടുകാരികള്‍ . കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ 

പല സുഖദായാകമായ ഓര്‍മ്മകളും എന്നില്‍ ഉണര്‍ത്തുന്നു .മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ ഈ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. സഹപാഠികളില്‍ ഏറെ പേരെക്കുറിച്ചും എന്‍റെ പക്കല്‍ ഒരുവിവരവുമില്ല.
കൂട്ടുകൂടാനും പിരിയാനും വിധിക്കപ്പെട്ട ഈലോകത്ത് അതിനല്ലേ നിര്‍വ്വാഹമുള്ളൂ.ഗുരുക്കന്മാരില്‍
പലരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
സാമ്പത്തിക്കമായി ഞെരുങ്ങിയായിരുന്നു എന്‍റെ കുട്ടിക്കാലം . വറുതിയുടെ കാലത്തെ എന്‍റെ സ്കൂള്‍ ജീവിതം .ധരിക്കാന്‍ ഒരുകൂട്ട് ഉടുപ്പ്മാത്രം,പഠിക്കാന്‍ തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ ക്ലാസില്‍ പഠിച്ചവരില്‍ നിന്നും പകുതി വിലകൊടുത്ത് വാങ്ങുന്ന പിഞ്ഞിപറിഞ്ഞ പുസ്തകങ്ങള്‍ . യാസഞ്ചര്‍ മിഠായിയും കടല മിഠായി യുമൊക്കെ വാങ്ങാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയില്‍നിന്നും കെഞ്ചിവാങ്ങുന്ന നാണയത്തുട്ടുകള്‍ പലപ്പോഴും മിഠായി വാങ്ങാതെ സ്വരൂപിച്ച് വെക്കും. എല്ലാം ഇന്നോര്‍ക്കുമ്പോള്‍ മിഴികള്‍ നിറയും .വല്ലാത്ത ഗദ്ഗദം